Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gauri Krishnan

ഭർത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നത്: വെളിപ്പെടുത്തി ഗൗരി കൃഷ്ണൻ

ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി സീരിയൽ നടി ഗൗരി കൃഷ്ണൻ. ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് ഒട്ടും യോജിപ്പില്ലെന്നും നല്ലൊരു കൂട്ടാകാൻ പറ്റാത്തതുകൊണ്ടു തന്നെ ആണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും താരം പറയുന്നു.

പുതിയ യൂട്യുബ് വ്ലോഗിൽ പ്രേക്ഷകരുമായി സംവദിക്കുന്നതിനിടെയാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.

കൂട്ടു വേണം അതാണ് എന്‍റെയും പ്രശ്നം. പക്ഷേ അത് രണ്ട് പേർക്കും വേണം എന്നു തോന്നണം എന്നാലേ കാര്യമുള്ളൂ. പിന്നെ നല്ലൊരു കൂട്ടാകാൻ പറ്റാത്തതുകൊണ്ടു തന്നെ ആണ് ഇങ്ങനെയൊരു തീരുമാനം. അല്ലാതെ ആരും മോശമായതുകൊണ്ടല്ല. 

എന്തായാലും എല്ലാവരും ഒരിക്കൽ മരിക്കും. അതിനു മുമ്പ് നമ്മൾ ആഗ്രഹിക്കുന്ന പോലെ ജീവിക്കണം. ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. രണ്ട് പേർക്കും ഇഷ്ടം ഒരുപോലെ ഉണ്ടെങ്കിൽ എല്ലാം നല്ലതാകും.

സ്നേഹം നിർബന്ധിച്ച് നേടിയെടുക്കാൻ കഴിയില്ല! അത് സ്വാഭാവികമായി ഉടലെടുക്കേണ്ടതാണ്. മറ്റുള്ളവർക്ക് ഒരു ശല്യം ആകാതെ മാറി പോകുന്നതും ഒരു സെല്‍ഫ് റെസ്പക്ട് ആണ്.

ഒന്നിച്ച് ജീവിക്കുക എന്നതിന് ഒരുപാട് അർഥം ഉണ്ട്. ഒന്നുമില്ലെങ്കിലും നമുക്ക് ഒന്നു സംസാരിക്കാൻ എങ്കിലും ഒരു കൂട്ട് വേണ്ടേ? ഞാൻ കല്യാണം കഴിച്ചത് എനിക്കൊരു കൂട്ടിനുവേണ്ടിയാണ്. അല്ലാതെ സമൂഹത്തിനു മുന്നിൽ ഷോ ഓഫ് ചെയ്യാനല്ല.’’ഗൗരിയുടെ വാക്കുകൾ.

മിനി സ്‌ക്രീന്‍ സീരിയലുകള്‍ക്ക് പുറമെ യൂട്യൂബ് വ്‌ളോഗുകളിലൂടെയും സ്ഥിരം പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഗൗരി കൃഷ്ണന്‍.

2022ലാണ് ഗൗരി എം.കൃഷ്ണനും സംവിധായകൻ മനോജ് പേയാടും വിവാഹിതരാകുന്നത്. ഗൗരി നായികയായ പൗർണിത്തിങ്കൾ സീരിയലിന്‍റെ സംവിധായകനായിരുന്നു മനോജ് പേയാട്. കോട്ടയം സ്വദേശിയാണ് ഗൗരി.

Latest News

Corehub Up